2015, ഡിസംബർ 29, ചൊവ്വാഴ്ച
2015, ഡിസംബർ 20, ഞായറാഴ്‌ച
2015, ഡിസംബർ 3, വ്യാഴാഴ്‌ച
2015, ഡിസംബർ 1, ചൊവ്വാഴ്ച
2015, നവംബർ 23, തിങ്കളാഴ്‌ച
2015, നവംബർ 21, ശനിയാഴ്ച
2015, നവംബർ 19, വ്യാഴാഴ്‌ച
2015, നവംബർ 13, വെള്ളിയാഴ്ച
2015, നവംബർ 6, വെള്ളിയാഴ്ച
2015, ഒക്‌ടോബർ 30, വെള്ളിയാഴ്ച
2015, ഒക്‌ടോബർ 29, വ്യാഴാഴ്‌ച
വൈധവ്യം
ഒരു നഷ്ടലോകത്തേക്ക് അവരുടെ ഓര്‍മ്മകള്‍ എത്ര തിരക്കിനിടയിലും അവരെ കൈപിടിച്ച് കൊണ്ടു പോവും.. ഈ ഒരു അവസ്ഥയെ രണ്ടു വരിയില്‍ ഒതുക്കാവുന്നതല്ലന്ന ബോധ്യത്തോടു കൂടി തന്നെ.. സമര്‍പ്പിക്കുന്നു..
2015, ഒക്‌ടോബർ 28, ബുധനാഴ്ച
2015, ഒക്‌ടോബർ 22, വ്യാഴാഴ്‌ച
2015, ഒക്‌ടോബർ 19, തിങ്കളാഴ്‌ച
ഓര്‍മ്മകളേ...
ഇര വിഴുങ്ങിയ പാമ്പിനെ
പോലെ വയര്‍ വീര്‍ത്തൊരു
ബസ്സുണ്ടായിരുന്നു പണ്ടു
സ്കൂളിലേക്ക് പോവാന്‍..
കിളി മുതല്‍ ഡ്രൈവര്‍ വരെ
വയ്യസ്സന്മാര്‍..
മുക്കിനു മുക്കിനു നിര്‍ത്തി
ആളെ കയറ്റി ഇഴഞ്ഞു
നീങ്ങുന്ന അതില്‍ നിന്നും
സ്കൂള്‍ എത്തുന്നവരെ
ആരും ഇറങ്ങുന്നത് കണ്ടിട്ടില്ല
തിങ്ങി ഞെരുങ്ങി യാത്ര
ചെയ്യുമ്പോള്‍ ഞങ്ങള്‍ കുട്ടികള്‍
കമ്പിയില്‍ പിടിക്കാതെ
കലപില കൂട്ടി
ചിലച്ചും ..ചിരിച്ചും ..
തന്ത സി ആര്‍ എല്‍ എന്ന്
കുട്ടികള്‍ ഓമന പേരില്‍
വിളിച്ചിരുന്ന ആ വണ്ടിയുടെ
തൊട്ടു പിന്നാലെ വരുന്ന
ക്ലാസ്സിക്കും , പുലരിയും
തടത്തിലെ വളവില്‍ വെച്ച്
ഞങ്ങളെ ഓവര്‍ ടേക്ക് ചെയ്തു
കടന്നു പോവുമ്പോള്‍
ആ ബസ്സുകളില്‍ കയറി കൂടിയ
സാമര്‍ത്ഥ്യമുള്ള കുട്ടികള്‍
ഇങ്ങോട്ടും നോക്കിയുള്ള
ഒരു കളിയാക്കി ചിരിയുണ്ട്..
മനസ്സില്‍ അപ്പോള്‍ തോന്നുന്ന
ഒരു ഈര്‍ഷ്യയുണ്ട്..
അന്ന്, ഉറക്കത്തില്‍
ഓട്ടത്തിലും ചാട്ടത്തിലും
യുവജനോല്‍സവത്തിലും
പഠിപ്പിലും അവരെ
മാറി മാറി തോല്‍പ്പിച്ച്
പല പല കിനാവുകളില്‍
ഞാന്‍ വിജയിച്ചിരുന്നു..
Copyright © Suneerali Ali - 10-14- 2015
2015, ഒക്‌ടോബർ 14, ബുധനാഴ്ച
2015, ഒക്‌ടോബർ 8, വ്യാഴാഴ്‌ച
2015, ഒക്‌ടോബർ 6, ചൊവ്വാഴ്ച
സൂപ്പര്‍ മൂണ്‍ പ്രതിഭാസവും.. എഫ് ബി കുട്ടനും
രാവിലെ മുതലാണ് വാര്‍ത്ത എഫ് ബി കുട്ടന്‍ സീരിയസ് ആയി ശ്രദ്ധിക്കാന്‍ തുടങ്ങിയത് . എവിടെ തിരിഞ്ഞാലും സൂപ്പര്‍ മൂണ്‍ മാത്രം. ചായ കുടിക്കാന്‍ നാട്ടുകാരനായ മൊയ്ദീന്‍ക്കാന്റെ ബൂഫിയയില്‍ ചെന്ന് ജാം പുരട്ടിയ sandwich ചോതിച്ചപ്പോഴേ പെപ്സി ബോട്ടില്‍ ഫ്രിഡ്ജില്‍ അടുക്കി വെക്കുന്ന മൊയ്ദീന്‍ക്കാന്റെമോന്‍ വിളിച്ചു പറഞ്ഞു.. 'കാര്യമായി വല്ലോം തിന്നോളിന്‍ സൂപ്പര്‍ മൂണാ വരാന്‍ പോവുന്നത്. ചില്ലറ കളിയല്ല. നാളെ നമ്മള് കാണോ ന്നു ഒരു പിടിയും ഇല്ലാ'ന്ന് പറഞ്ഞു പേടിപ്പിച്ചു അവന്‍ തന്റെ ജോലി തുടര്‍ന്നു. പിന്നെന്തിനാണ് ഈ പഹയന്‍ ഇതൊക്കെ അടുക്കി വെക്കുന്നത് എന്ന് മനസ്സില്‍ പറഞ്ഞെങ്കിലും അവന്‍ പറഞ്ഞത് ചങ്കില്‍ കൊണ്ടതിനാല്‍ sandwich തൊണ്ടയില്‍ അങ്ങിനെ കുരുങ്ങി കിടന്നു.
എന്താണ് സൂപ്പര്‍ മൂണ്‍ പ്രതിഭാസം .. ഒരു മണിക്കൂര്‍ 12 മിനുട്ട് ചന്ദ്രന്‍ ഭൂമിക്കു തൊട്ടരികില്‍ ഉണ്ടാവുന്ന നേരം ! ! ! ഭൂമിയുടെ ഏറ്റവും അടുത്ത് ചന്ദ്രനും ഭൂമിയും സൂര്യനും ഒരേ നേര്‍ രേഖയില്‍ ! ! ലോകാവസാനം വരെ പ്രതീക്ഷിക്കുന്നുവത്രേ ചിലര്‍ ! എന്ന ഈസ്റ്റ് കോസ്റ്റ് ഡെയിലി ഡോട്ട് കോമിലെ വാര്‍ത്തയും കൂടി വായിച്ചപ്പോള്‍ മുതല്‍ പുറത്തേക്ക് ഉന്തിയ കണ്ണുമായാണ് രാത്രി ബത്തയിലേക്കുള്ള ബസ്സില്‍ കയറിയത്. സൈഡ് സീറ്റ് തന്റെ വീക്നെസ്സ് ആയതിനാല്‍ ഒഴിഞ്ഞു കിടക്കുന്ന സൈഡ് സീറ്റ് കണ്ട് ആ സിറ്റുവേഷനില്‍ അല്പം ആശ്വാസം തോന്നി. ബത്തയിലേക്ക് ഇനിയും ദൂരം ഉള്ളതിനാല്‍ ബോറടിയില്‍ നിന്ന് രക്ഷപ്പെടാന്‍ താന്‍ രാവിലെ പോസ്ടിയ കവിതക്ക് എത്ര ലൈക്ക് കിട്ടി എന്നറിയാന്‍ ഫോണില്‍ ആകാംക്ഷയോടെ എഫ് ബി ലോഗിന്‍ ചെയ്തു.
മണിക്കൂറുകള്‍ക്കുള്ളില്‍ ലോകാവസാനം വരെ സംഭവിക്കാന്‍ സാധ്യതയുള്ള സൂപ്പര്‍ മൂണ്‍ ലുങ്കി ന്യൂസുകള്‍ എഫ് ബിയില്‍ സുനാമിയായി തന്‍റെ കവിതകളെ മുക്കി കൊല്ലുന്നത് വേദന പൂര്‍വ്വം എഫ് ബി കുട്ടന്‍ നിറയുന്ന കണ്ണുകളോടെ നോക്കി.
തന്‍റെ കവിത ഒരു ശ്രദ്ധയും നേടാതെ കച്ചം പുച്ഛം മുക്കി കളഞ്ഞ ചന്ദ്രനെ ദേശ്യത്തോടെ ആകാശത്തേക്ക് നോക്കിയ എഫ് ബി കുട്ടന്‍ അമ്പരുന്നു. അതാ അവിടെ.. വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന സൂപ്പര്‍ മൂണ്‍... അതെ ചുവപ്പ് നിറത്തില്‍ !!
തൊട്ടടുത്തിരിന്നു നാട്ടിലേക്ക് ഫോണ്‍ ചെയ്തു ഉച്ചത്തില്‍ സംസാരിക്കുന്ന പാക്കിസ്ഥാനിയെ തോണ്ടി വിളിച്ചു സൂപ്പര്‍ മൂണ്‍.. സൂപ്പര്‍ മൂണ്‍... എന്ന് പറഞ്ഞപ്പോള്‍ ശല്യം സഹിക്കാന്‍ വയ്യാതെ ' ചുപ്പ് ' എന്ന് പറഞ്ഞ പാകിസ്ഥാനിയോട് എഫ് ബി കുട്ടന്‍ പറഞ്ഞു.. യെസ് യെസ് 'ചോപ്പ് ' തന്നെ.!
ഉം കളര്‍ വരെ പഹയന്‍മാര്‍ മലയാളത്തില്‍ പറയാന്‍ പഠിച്ചു എന്ന് മനസ്സില്‍ പറഞ്ഞ് ..ഓടി കൊണ്ടിരിക്കുന്ന ബസ്സില്‍ നിന്നും മൊബൈലില്‍ സൂപ്പര്‍ മൂണ്‍ ന്‍റെ പടം ക്യാമറയില്‍ പകര്‍ത്തി. തന്‍റെ കവിത മുക്കിയ നിന്നെ വെച്ച് തന്നെ ഞാന്‍ ലൈക്കുകള്‍ തിരിച്ചു പിടിക്കുമെന്ന് ചന്ദ്രനെ ഫോക്കസ് ചെയ്യുമ്പോള്‍ മനസ്സില്‍ ഉറപ്പിച്ചു.
എന്തായാലും ലോകം അവസാനിച്ചില്ലല്ലോ എന്നൊരു സമാധാനത്തോടെ നാളെ ഫെയ്സ് ബുക്കില്‍ ലൈക്കുകള്‍ വാരി കൂട്ടുന്ന പോസ്ടിനൊരു കാപ്ഷന്‍ മനസ്സില്‍ തയ്യാറാക്കാന്‍ തല പുകച്ചു. 'ബസ്സില്‍ നിന്നൊരു സൂപ്പര്‍ മൂണ്‍ ദൃശ്യം ..' 'ലോകമവസാനിച്ചില്ല..'. 'ആപ്പിള്‍ പോലൊരു ചന്ദ്രന്‍..' അങ്ങിനെ നൂറായിരം കാപ്ഷന്‍ മനസ്സില്‍ തിങ്ങി വിങ്ങുമ്പോഴാണ് 'ഒരു സൂപ്പര്‍ മൂണ്‍ സെല്‍ഫി' എന്ന ആശയം മനസ്സില്‍ മുളച്ചത്. ക്യാമറയുമായി ചെരിഞ്ഞു നിന്ന് ഓടി കൊണ്ടിരുന്ന ബസ്സില്‍ നിന്നും ചന്ദ്രനുമൊത്തൊരു സെല്‍ഫിക്കായി സൗകര്യം ഒരുക്കാനായി സൈഡ് ഗ്ലാസ് നീക്കി മാനത്തേക്ക് നോക്കിയ എഫ് ബി കുട്ടന്‍ അന്തിച്ചു പോയി. ദാണ്ടേ നമ്മുടെ ചന്ദ്രേട്ടന്‍ നാടന്‍ വേഷത്തില്‍ പാല്‍ പുഞ്ചിരി പൊഴിച്ച്... സംശയം തീര്‍ക്കാന്‍ വേണ്ടി സൈഡ് ഗ്ലാസ് പഴയ പോലെ തിരിച്ചു നീക്കി വെച്ചു.. പിന്നേം തള്ളി നീക്കി .. രണ്ടു മൂന്ന് തവണ ഇതാവര്‍ത്തിച്ചപ്പോള്‍ അടുത്തിരുന്ന പാകിസ്ഥാനി 'പാഗല്‍ ' എന്നും പതിയെ പറഞ്ഞു കാലിയായ സീറ്റ് തേടി മുന്നിലേക്ക് പോയി.
എഫ് ബി കുട്ടനു കരച്ചിലും സങ്കടവും ദേഷ്യവും വന്ന ആ അപൂര്‍വ്വ നിമിഷത്തില്‍ തന്നെ പറ്റിച്ച സൈഡ് ഗ്ലാസിലെ ബ്രൌണ്‍ കൂളിംഗ് പേപ്പര്‍ താന്‍ ഇറങ്ങുന്ന ബത്തയില്‍ എത്തും മുന്നേ പോക്കെറ്റില്‍ കിടന്ന അമ്പത് തുട്ടു കൊണ്ട് കച്ചം പുച്ഛം ചുരണ്ടി കീറിയിരുന്നു.
തിരിച്ചു റൂമില്‍ എത്തി ചൂടോടെ ആ ചിത്രങ്ങള്‍ എനിക്ക് വാട്ട്‌സപ്പില്‍ സെന്‍റ് ചെയുമ്പോള്‍ ഒരു അഭ്യര്‍ഥനയെ എഫ് ബി കുട്ടനു ഉണ്ടായിരുന്നുള്ളൂ... പ്ലീസ് ഇതാരോടും പറയരുതെന്ന്. അത് കൊണ്ട് ഈ കാര്യം ഞാന്‍ പറഞ്ഞിട്ടുമില്ല നിങ്ങള്‍ അറിഞ്ഞിട്ടുമില്ല.
-----------------------------
സുനീര്‍ അലി അരിപ്ര
-----------------------------
2015, ഒക്‌ടോബർ 1, വ്യാഴാഴ്‌ച
2015, സെപ്റ്റംബർ 27, ഞായറാഴ്‌ച
2015, സെപ്റ്റംബർ 23, ബുധനാഴ്ച
2015, സെപ്റ്റംബർ 20, ഞായറാഴ്‌ച
2015, സെപ്റ്റംബർ 15, ചൊവ്വാഴ്ച
2015, സെപ്റ്റംബർ 9, ബുധനാഴ്ച
2015, സെപ്റ്റംബർ 8, ചൊവ്വാഴ്ച
2015, സെപ്റ്റംബർ 5, ശനിയാഴ്ച
2015, സെപ്റ്റംബർ 2, ബുധനാഴ്ച
2015, ഓഗസ്റ്റ് 30, ഞായറാഴ്‌ച
2015, ഓഗസ്റ്റ് 25, ചൊവ്വാഴ്ച
2015, ഓഗസ്റ്റ് 21, വെള്ളിയാഴ്ച
2015, ഓഗസ്റ്റ് 20, വ്യാഴാഴ്‌ച
എഫ് ബി കുട്ടനും 'ബെര്‍ത്ത് ഡേ' യും
മലയാളം ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്ത ശേഷം എഫ് ബി കുട്ടനു തിരക്കോട് തിരക്കായിരുന്നു. മനസ്സില്‍ മൊട്ടിട്ട പല ആശയങ്ങളും കഥയും കവിതകളുമായി പൂവായ് വിരിഞ്ഞു. മുമ്പ് മുട്ടി വിളിച്ചപ്പോള്‍ കൊട്ടിയടക്കപെട്ട പല വാതിലുകളും പതിയെ എങ്കിലും മലര്‍ക്കെ തുറക്കാന്‍ തുടങ്ങി. പല സുന്ദരികളും ഇന്‍ ബോക്സിലും പബ്ലികിലും പുകഴ്ത്തിയപ്പോള്‍ എഫ് ബി കുട്ടന്‍ രോമാന്ജ പുളകിതനായി.
കാലങ്ങള്‍ക്ക് മുന്നേ അയച്ച പല റികൊസ്റ്റുകളും സ്വീകരിക്കപ്പെട്ടു. ഇതിനെല്ലാം പുറമേയായിരുന്നു തന്നെ അത്ഭുതപെടുത്തി കൊണ്ട് പുറം കാലുകൊണ്ട് തട്ടി തെറിപ്പിച്ച പലരും ഇന്ന് തന്നെ ഫോളോചെയ്യുന്നുണ്ടെന്ന സത്യം അവന്‍ മനസ്സിലാക്കിയത്. തന്നെ പിന്തുടര്‍ന്ന അവരെ ആഡ് ലിസ്റ്റിലേക്ക് വലിച്ചിട്ടു പ്രതികാരം ചെയ്തു. പലപ്പോഴും തിരക്കുകളില്‍ ഈ സുന്ദരിക്ക് കൊടുക്കേണ്ട സന്ദേശം മറ്റേ സുന്ദരിക്ക് കൊടുത്തു 'പെട്ട് ' പോവാറണ്ടെങ്കിലും അതില്‍ നിന്നെല്ലാം തല ഊരിയെടുത്തു മാനം സംരക്ഷിക്കാനുള്ള എഫ് ബി കുട്ടന്‍റെ മിടുക്ക് എടുത്തു പറയേണ്ടതാണ്. എന്നാലും പലപ്പോഴും മലയാളംആപ്പ് വെച്ച് കളിച്ചപ്പോള്‍ അത് ഇങ്ങനെ ഒരു ആപ്പായി മാറും എന്നു സ്വപ്നേപി അവന്‍ വിജാരിചിരുന്നില്ല. ആഡ് ലിസ്റ്റില്‍നിന്നും കൊഴിഞ്ഞു പോയ എണ്ണം പറഞ്ഞ രണ്ടുമൂന്നു സുന്ദരിമാരുടെ തിരോധാനത്തിനു പിന്നില്‍ മലയാളം ആപ്പിന്റെ കണ്ണില്‍ ചോരയില്ലാത്ത നടപടിയാണെന്നറിഞ്ഞപ്പോള്‍ കണ്ണു കലങ്ങി പോയി.
ജോലി എല്ലാം കഴിഞ്ഞു എഫ് ബി കുട്ടന്‍ ഒരു കവിതയില്‍ മുഴുകി എഴുതി കൊണ്ടിരിക്കുമ്പോള്‍ 'ണിം' എന്ന ശബ്ദംകേട്ട് എത്തി നോക്കി. പരിഭവം നടിച്ചു
ഒരു മഞ്ഞ ഐക്കണ്‍ മുന്നില്‍ എഴുന്നേറ്റു നില്‍ക്കുന്നു..എഫ് ബി മൈതാനത്തു ഓടി നടന്നു ലൈക് അടിച്ചു കളിക്കുന്ന കറുത്ത സുന്ദരി!.. ഇതെന്തപ്പാ.. ഇങ്ങനെ എന്ന് പ്ലിങ്ങസ്യാ നില്‍ക്കുമ്പോള്‍.. ദേ വരുന്നു.. മന്‍ഗ്ലീഷില്‍.. 'എനിക്കൊന്നും ഇല്ലേ?.. .. എഫ് ബി കുട്ടന്‍റെ മനസ്സില്‍ ഒരായിരം ലഡ്ഡു വര്‍ണ്ണകുട ചൂടി മാനത്തേക്ക് പറന്നു.
കേള്‍ക്കാന്‍ കൊതിച്ച വാക്കുകള്‍ .. പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല.. സുന്ദരിയുടെ പ്രൊഫൈല്‍ പിക് ലേക്ക് ഇടം കണ്ണിട്ടു നോക്കുന്നതോടൊപ്പം വലം കണ്ണിലൂടെ കിസ്സ് ഐക്കണ്‍സ് തിരയുകയായിരുന്നു എഫ് ബി കുട്ടന്‍ . കിസ്സ് ഐക്കണ്‍സിന്‍റെ പല വെര്‍ഷനുകള്‍ ഒറ്റ സെക്കണ്ടിനുള്ളില്‍ ആ മെസ്സേജ് ബോക്സില്‍ തിങ്ങി ഞെരുങ്ങിയപ്പോള്‍ സുന്ദരി വീണ്ടും.. 'എന്‍റെ ബെര്‍ത്ത് ഡേ ആണ്.. എന്നെ ഒന്ന് വിഷ് ചെയ്തത് പോലും ഇല്ല .. എന്നും പറഞ്ഞു 'ഹും' എന്ന് തോന്നിപ്പിക്കുന്ന അടുത്ത ഒരു മഞ്ഞ ഐക്കണ്‍ കൂടി എഫ് ബി കുട്ടന്‍റെ മുഖത്തോട്ടു ആഞ്ഞു ഒരേറ്.
മംഗള്‍യാന്‍റെ പിന്നാലെ മണം പിടിച്ചു പോയ ലഡ്ഡു അതേ വേഗതയില്‍ കുത്തനെ വന്നു മണ്ടയിലിടിച്ചു ചിന്നിച്ചിതറി. സത്യം പറഞ്ഞാല്‍ എഫ് ബി കുട്ടന്‍റെ പതിവ്, ലോഗ്ഗ് ഇന്‍ ചെയ്‌താല്‍ ആദ്യം ചെയ്യുന്നത്
ജനമദിനമാഘോഷിക്കുന്ന അന്നത്തെ സുന്ദരികള്‍ക്കു കയ്യില്‍ പൂവ് പിടിച്ചു നില്‍ക്കുന്ന ഒരു ഐക്കണിനോടൊപ്പം ഒരു ഡയലോഗും ഫിറ്റ് ചെയ്ത് വിടുകയെന്നുള്ളതായിരുന്നു. എന്നാല്‍ മലയാളം ആപ്പ് ഇന്‍സ്റ്റോള്‍
ചെയ്ത ശേഷം ജനമദിന ആശംസകള്‍ കൈപറ്റിയ തരുണീമണികള്‍ യാതൊരു വിധ മുന്നറിയിപ്പുമില്ലാതെ ബ്ലോക്ക് ലിസ്റ്റിലേക്ക് ഉന്തി തള്ളിവിടുന്നത് എന്തിനാണ് എന്നറിയാതെ സങ്കടം തിങ്ങി വിങ്ങി കവിതകളിലൂടെ അണപൊട്ടി ഒഴുകുമ്പോളിതാ ഒരു സുവര്‍ണ്ണാവസരം മാടി വിളിക്കുന്നു. ഒട്ടും അമാന്തിക്കാതെ ആശംസ കൈമാറി. ഫ്ലവര്‍ ഐക്കണ്‍ ഒരു ഭാഗ്യമില്ലാത്ത നമ്പര്‍ ആണെന്ന് കരുതി ഇപ്രാവശ്യം അവനത് കൂടെ വിട്ടില്ല. ആശംസ സുന്ദരിയുടെ ഇന്‍ ബോക്സില്‍ ചെന്ന് കയറിയതും നെറ്റ് കണെക്ഷന്‍ പോയതും ഒരുമിച്ചായിരുന്നു. ഒരു നൂറു തെറിയെങ്കിലും പോയ നെറ്റിനെ മനസ്സില്‍ എഫ് ബി കുട്ടന്‍ വിളിച്ചിട്ടുണ്ടാവും. അതെങ്ങാനും നെറ്റ് കേട്ടിരുന്ന്നെകില്‍ ....
വീണ്ടും പറയാതെ പോയ നെറ്റിനെ കുറിച്ചെഴുതിയാലോ എന്ന് തിങ്കിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ ഇന്‍ ബോക്സില്‍ മെസ്സേജ് വന്ന 'ണിം' എന്ന ശബ്ദം കേട്ട പാതി കേള്‍ക്കാത്ത പാതി കവിതയെല്ലാം തട്ടി തെറിപ്പിച്ചു സുന്ദരിയുടെ ഇന്‍ബോക്സിലേക്ക് എഫ് ബി കുട്ടന്‍ എടുത്തുചാടിയതും 'phaa'എന്ന് ഇംഗ്ലീഷില്‍ ഒരാട്ട് കിട്ടിയതും ഒരുമിച്ചായിരുന്നു. നേരത്തെ നെറ്റ് കണക്ഷന്‍ തന്നെ വിട്ടുപോയപ്പോള്‍ മനസ്സില്‍ പറഞ്ഞ തെറി പതിന്മടങ്ങായി തിരിച്ചു കിട്ടി.
ആ ഷോക്കില്‍ നിന്നും മുക്തനായി, എന്തിനായിരുന്നു ഈ പുകിലെന്നറിയാന്‍ പതിയെ വിറയ്ക്കുന്ന കൈകളോടെ സ്ക്രോള്‍ അപ്പ് ചെയ്തു നോക്കി.. ആഹ വെറുതെ അല്ല .. ജന്മദിനമാഘോഷിക്കുന്ന സുന്ദരികള്‍ മുഴുവന്‍ തന്നെ ബ്ലോക്കി പാകിസ്ഥാന്‍ ബോര്‍ഡെറിലേക്ക് വിടുന്നത് എന്ന് എഫ് ബി കുട്ടനു ഇപ്പോള്‍ മനസ്സിലായി.. ആ തിരിച്ചറിവില്‍ വെറുത്തുപോയതാണ് ഈ മലയാളം ആപ്പിനോടും '' അപ്പി '' ബെര്‍ത്ത് ഡേയും!
suneer ali aripra
2015, ഓഗസ്റ്റ് 16, ഞായറാഴ്‌ച
രാപ്പാടിയും ചിത്ര ശലഭവും
പ്രിയ സുഹൃത്തും കവിയുമായ ഉണ്ണി ജി Ks Unni Unni Kpz മനോഹരമായ ശബ്ദത്തില്‍ രാപ്പാടിയും ചിത്ര ശലഭവും എന്ന എന്‍റെ കവിത ചൊല്ലുന്നു.
2015, ഓഗസ്റ്റ് 13, വ്യാഴാഴ്‌ച
manassakam മനസ്സകം
പ്രിയ സുഹൃത്തും കവിയുമായ ഉണ്ണി ജി Ks Unni Unni Kpz മനോഹരമായ ശബ്ദത്തില്‍ മനസ്സകം എന്ന എന്‍റെ കവിത ചൊല്ലുന്നു.
..
..
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)