2014, ഒക്‌ടോബർ 16, വ്യാഴാഴ്‌ച

യാത്രയാവുന്നു ഞാന്‍


പണ്ട് ജിദ്ധ ഷറഫിയ്യയിലെ അങ്ങാടിയില്‍ മലയാളികള്‍ ഒത്തു കൂടിയിരുന്ന സ്ഥലത്ത് ഒറ്റപ്പെട്ട് നില്‍ക്കുന്ന ഒരു ഈന്തപ്പന മരം ഉണ്ടായിരുന്നു. മലയാളികള്‍ വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നതും, കത്തുകള്‍ കൈമാറിയിരുന്നതും 
അധികവും ഇതിനു ചുവട്ടില്‍ വെച്ചുതന്നെ. പലപ്പോഴും എനിയ്ക്കു തോന്നിയിട്ടുണ്ട്‌ അറേബ്യയിലെ ഈ ഈന്തപനയ്ക്ക് നാവുണ്ടായിരുന്നുവെങ്കില്‍ മലയാളം സംസാരിക്കുമായിരുന്നു എന്ന്. ദൂരെ നിന്ന് വരുന്ന ആളുകള്‍ തന്റെ ചങ്ങാതിമാരോട്
അടയാളമായി നല്‍കിയിരുന്നതും ഈ പന തന്നെയായിരുന്നു. ( മച്ചോ.. ഞാന്‍ഷറഫിയ്യയിലെ പനയുടെ അടുത്തു കാത്തു നില്‍ക്കും..)
ഈ പനയുടെ തൊട്ടു മുന്നിലെ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന എന്നെ കാണാനായി ഒരു ദിവസം ശ്രീ. Usman Irumpuzhi യുടെ സഹോദരനും , എന്‍റെ ഡാഡിയുടെ പ്രിയപ്പെട്ട സുഹൃത്തുമായ ശ്രീ. വി.ഖാലിദ്‌ ഇക്ക വന്ന ഒരു ദിവസം സംസാരമദ്ധ്യേ..
തനിക്കു ചുറ്റും ഒരു പാടു സങ്കടങ്ങളും ദുഃഖങ്ങളും കേട്ടു വളര്‍ന്നതിനാല്‍ ഇടയ്ക്കു വെച്ച് വളര്‍ച്ച മുരടിച്ച ഈ പനയെ കുറിച്ചെഴുതിയാലെന്താ സുനീ..നിനക്ക്..എന്ന വാക്കുകള്‍ പ്രചോദനമായപ്പോള്‍ എഴുതിയ ചക്രം ഇന്‍ലന്‍ഡ്‌ മാഗസിനില്‍
പ്രസിദ്ധീകരിച്ച വരികളാണിത്.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ