2014, ഒക്‌ടോബർ 9, വ്യാഴാഴ്‌ച

എന്‍റെ സ്വപ്നങ്ങള്‍ക്ക് ചിറകുണ്ടായിരുന്നു


കുട്ടികാലത്ത് സ്വപ്‌നങ്ങള്‍ കണ്ടിട്ടുണ്ട്. വിമാനങ്ങള്‍ തലയ്ക്കു മുകളില്‍ പറന്നു പോയത്. ക്ലാസ്സില്‍ മേരികുട്ടി ടീച്ചറും മറ്റു കുട്ടികളും ഗുണഗണന പട്ടികയില്‍ തൂങ്ങിയാടുമ്പോള്‍ അടുത്തിരിക്കുന്ന കാസിമിനോട് വിമാനം തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ ചിറകു വിടര്‍ത്തി പറന്നു പോയത് പറയുമ്പോള്‍ പട്ടാണികളുടെ നിറമുള്ള വെള്ള കാസിം ഉറപ്പിച്ചു പറഞ്ഞിരുന്നു '' ഇജ്ജ് പൈലറ്റാ കുമെടാ''...
എന്നോട് എത്ര വര്‍ത്തമാനം പറഞ്ഞിരുന്നാലും പരീക്ഷകളില്‍ എന്നും മുന്‍പന്തിയിലായിരുന്ന അവന്‍ പറഞ്ഞ വാക്കുകള്‍ പൊന്നായി കണ്ട ഞാന്‍ സ്വപ്നങ്ങളിലാകെ ചാരുത കൂട്ടി വിമാനം പറത്തി കൊണ്ടിരുന്നു.
കാലചക്രം തിരിഞ്ഞു. ഞാനുമെത്തി ഈ ഊഷരഭൂവില്‍. തലയ്ക്കു തൊട്ടു മുകളില്‍ പറക്കുന്നുണ്ട്‌ പലജാതി വിമാനങ്ങള്‍. ജിദ്ധയിലെ എയര്‍ പോര്‍ട്ട്‌ നടുത്തുള്ള റോസ് വില്ലേജ് എന്ന അമേരിക്കന്‍ കോമ്പൗണ്ടിലെ വേലി കള്‍ക്ക് സൂര്യന് തൊട്ടു താഴെ നിന്ന് വെള്ള നിറം പൂശുംമ്പോള്‍ , ഒരല്പ നേരം തലയ്ക്കു മുകളില്‍ നിഴല്‍ വിരിച്ചു നില്‍ക്കുന്ന വിമാനങ്ങളെ തല ഉയര്‍ത്തി നോക്കാറില്ലങ്കിലും പണ്ട് ക്ലാസ്സില്‍ ലാസ്റ്റ് ബെന്ഞ്ചില്‍
ഇരുന്ന് വെള്ള കാസിം പറഞ്ഞത് ചുട്ടു പൊള്ളുന്ന മനസ്സിലേക്കു പിന്നെയും ആവി പറത്തി മണല്‍ കാറ്റുയരുമ്പോള്‍ ഞാന്‍ വീണ്ടും കേള്‍ക്കാറുണ്ട് '' ഇജ്ജ് പൈലറ്റാ കുമെടാ''...


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ